Monday, September 19, 2011

ഓര്‍മ

ഓര്‍മ

1982 ഇല്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കൊല്ലം താലൂക്ക് സമ്മേളനം കുണ്ടറയില്‍ നടക്കുന്നു. എരുമേലി പരമേശ്വരന്‍ പിള്ള ,  ഏ പി കളയ്ക്കാടു,മേപ്പന്കോട് വിദ്യാധരന്‍ തുടങ്ങി   പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നടന്ന കവിയരങ്ങില്‍ മുടി നീട്ടി വളര്‍ത്തിയ മെലിഞ്ഞ ചെറുപ്പക്കാരന്‍ നാടന്‍പാട്ടിന്റെ ഈണത്തില്‍ ചൊല്ലിയ കവിത സദസ്സോന്നടങ്കം ഹര്‍ഷാരവതോടെയാണ് സ്വീകരിച്ചത്.പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമത്തില്‍ നിന്ന് കുണ്ടറ സിറാമിക്സില്‍ ജോലിക്കെത്തിയ വി പി കുഞ്ഞുണ്ണിയെന്ന ചെറുപ്പക്കാരനായിരുന്നു അത്.അന്നുതൊട്ട് 1990  വരെ അയാള്‍ എന്റെ സുഹൃത്തായിരുന്നു. നന്നായി ചിത്രവും ശില്പവും രചിക്കുന്ന കുഞ്ഞുണ്ണിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. കുഴിഞ്ഞു താണ കണ്ണുകളുടെ തിളക്കം കവിതയെ കുറിച്ച് പറയുമ്പോള്‍ ഭ്രാന്തമായ ഒരു ആവേശം അവന്റെ മുഖത്ത് നിഴലിക്കും. പലപ്പോഴും ഞങ്ങള്‍ തര്‍ക്കിച്ചു വഴക്കിന്റെ വക്കോളം എത്തുമായിരുന്നു.തീവ്ര ഇടതു പക്ഷ സ്നേഹിയാരുന്ന അവന്‍ ഒരു കര്‍ഷകതൊഴിലാളി കുടുംബത്തില്‍ ജനിച്ചതുകൊണ്ടു തന്നെ മുന്നോക്ക സമുദായക്കാരുടെ അവഹേളനത്തിനു നിരവധി തവണ ഇരയായിട്ടുണ്ട്.

അനേകം കവിയരങ്ങുകളില്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.അവന്റെ എല്ലാ കവിതകളിലുംനിറഞ്ഞുനിന്ന ജീവിതാനുഭവങ്ങളും കാവ്യഭംഗിയും  ഏതൊരാസ്വാദകനെയും ഹടാതാകര്ഷിക്കും. എന്നാല്‍ അവന്റെ വിവാഹശേഷം ഉണ്ടായ കുടുംബപ്രശ്നങ്ങളില്‍പ്പെട്ടു  മാനസ്സിക നില തകര്‍ന്ന അവന്‍ ജോലി രാജിവച്ചു കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചു പോയി.പിന്നീടിന്നോളം അവനെക്കുറിച്ച് യാതൊരു അറിവുമില്ല ധാരാളം കത്തുകളയച്ചു ..മറുപടിയൊന്നുമില്ല..ഒരു നല്ല കവി സുഹൃത്തിനെ നഷ്ടമായ വേദന ഇപ്പോഴും നെഞ്ചകതെവിടെയോ പുകഞ്ഞുകൊണ്ടിരിക്കുന്നു.പെരിങ്ങോട് ഹൈസ്കൂളിനടുത്തുള്ള വാരിയത്ത്പാടിയാണ് വീട് .വി പി കുഞ്ഞുണ്ണിയെപ്പറ്റി ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ അറിയിക്കുമെന്നാണിപ്പോഴുംപ്രതീഷ..............n

No comments: