Monday, August 26, 2013

e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ ........

e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ ........





2013 ആഗസ്റ്റ്‌ 22 ന്റെ തെളിഞ്ഞ അപരാഹ്നം. കൊല്ലം കരുനാഗപ്പള്ളി ടൌണ്‍ക്ലബ്ബ്

അങ്കണത്തിലേയ്ക്ക് കേരളത്തിന്റെ വടക്കുമുതല്‍ തെക്കു വരെ യുള്ള ദേശങ്ങളില്‍ നിന്നും കവികളും സുഹൃത്തുക്കളും വന്നുചേരുന്നു. ടൌണ്‍ക്ലബ്ബിന്റെ
അങ്കണ൦ കുശലം ചോദിയ്ക്കലും സൗഹൃദം പങ്കുവയ്ക്കലു മായി ശബ്ദായമാനമാകുന്നു. e-ലകളുടെ തണലിലെയ്ക്ക് ചേക്കേറാന്‍ വന്ന കിളികളെപ്പോല്‍ ചില്ലകള്‍ മാറി മാറിയിരുന്നു ഓരോരുത്തരും പരിചയം പുതുക്കുകയും പുതിയവരെ പരിചയപ്പെടുകയും ചെയ്യുന്നു. 

ആല്ത്തറ ഫെയിസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പച്ചമലയാളം പബ്ലിക്കേഷന്സ് പ്രസിദ്ധീകരിച്ച *e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ* എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്മം നടക്കുന്നത് ഇവിടെ വച്ചാണ്. ആല്ത്തറയുടെ ഒരു അഡ്മിന്‍ കുമാര്‍കൃഷ്ണന്‍ ഓടിനടന്നു കൂടെയുള്ളവര്ക്ക് എന്തൊക്കെയോ നിര്ദ്ദേ ശങ്ങള്‍ നല്കുന്നു. ഹാളില്‍  നിറസാന്നിദ്ധ്യം പോലെ അനശ്വരനായ ജഗദീഷ് ചവറ(ജഗ്ഗു)യുടെ അദൃശ്യമായ പെരുമാറ്റങ്ങള്‍. കസേരകളില്‍ ജഗദീഷിന്റെ മാതാപിതാക്കളും സഹോദരിമാരും അനന്തിരവരും വീര്പ്പടക്കിയിരി യ്ക്കുന്നു. സ്വപ്നങ്ങളിലേയ്ക്ക് യാത്രപോയ ആ സുഹൃത്തിനെ വാക്കും നിശബ്ദതയും കൊണ്ട് സ്മരണാഞ്ജലി നല്കി കൂട്ടുകാരും ബന്ധുക്കളും. *e-ലകള്പ ച്ച പൂക്കള്മഞ്ഞ* അവന്റെയും സ്വപ്നമായിരുന്നല്ലോ. ആ സ്വപ്നം ഇന്ന് യാഥാര്ത്ഥ്യ ത്തിലേയ്ക്ക് പൂവിടുകയാണ്. 


സമയം 3.30pm.

ഇപ്പോള്‍ ക്ലബ്ബിന്റെ ആഡിറ്റൊറിയത്തിലും പുറത്തും നിറയെ ആളുകള്‍. ഞാന്‍ കുമാറിനോട് പറഞ്ഞു നമുക്ക് കവിയരങ്ങു തുടങ്ങാം ഇപ്പോള്‍ തന്നെ വൈകി. കുമാര്‍ സമ്മതം മൂളി. ആല്ത്തറ കൂട്ടായ്മയുടെ കാര്യപരിപാടികള്‍ തത്സമയം സംപ്രേഷണം നടത്തുന്നതിനു കുമാറും തയ്യാറായി. ലോകത്തെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ അത് നേരില്‍ കാണുന്നതിനു ഞങ്ങളോടൊപ്പം ഉണ്ടെന്ന ആത്മവിശ്വാസത്തില്‍ കാര്യപരിപാടികള്‍ ആരംഭിച്ചു. കവിയരങ്ങിനു അദ്ധ്യക്ഷത വഹിയ്ക്കാന്‍ നമ്മുടെ അജിത്‌ കെ സി യെ ക്ഷണിച്ചു. ആര്‍ കെ ഹരിപ്പാട് സ്വാഗതം പറഞ്ഞതോടുകൂടി കവിയരങ്ങ് ആരംഭിച്ചു. വിവിധ ആശയങ്ങള്‍ ഒരു നൂലില്‍ കെട്ടിയപോലെ കേരളത്തിലെ പ്രമുഖ യുവകവികള്‍ കവിയരങ്ങിനു പൊലിമ കൂട്ടി. രജീഷ് ചിത്തിര ഉദഘാടന൦ നിര്വിഹിച്ചു. പ്രമുഖ കവികളായ ഇടക്കുളങ്ങര ഗോപന്‍, അജിത്‌ കെ സി, റോയ്‌ കെ ഗോപാല്‍, ഉത്തരകുട്ടന്‍, ബാബു നാരായണന്‍, ഫൈസല്‍ പകല്ക്കുറി, സുധീര്‍ രാജ്, ആനന്ദ്‌ മണിപ്പുഴ, ഹരിശങ്കരന്‍ അശോകന്‍, കവിത കുറുപ്പ്, ശ്യാം, സുജിത് കുമാര്‍, ഉസ്മാന്‍ മുഹമ്മദ്‌ അരുണ്‍ കാളീശ്വരി, കാര്ത്തി ക പ്രകാശ്‌ (ജഗ്ഗുവിന്റെ അനന്തിരവള്‍)എന്നിവരു൦ പിന്നെ ഈ ഞാനും കവിതകള്‍ അവതരിപ്പിച്ചു. കൂട്ടത്തില്‍ സുജിത്കുമാര്‍, കൈതപ്രത്തിന്റെ കവിത ചൊല്ലിയത് വേറിട്ട ഒരു അനുഭവമായിരുന്നു. കുടമാറ്റത്തിനു മുമ്പുള്ള ഇലഞ്ഞിത്തറമേളം പോലെ മനസ് നിറഞ്ഞ കാവ്യാലാപനം. 

തുടര്ന്ന് അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ സൌഹൃദങ്ങളെ പൊതു വേദിയില്‍ പരിചയപ്പെടുത്തല്‍ ചടങ്ങായിരുന്നു. അത് ഭാവനയില്‍ മെനഞ്ഞെടുത്ത രൂപങ്ങള്‍ പൊട്ടിത്തകര്ന്നു വീഴുന്ന നിമിഷമായിരുന്നു. എഴുത്തുകൊണ്ടും പേരുകൊണ്ടും ആജാനബാഹുക്കളായിക്കരുതിയവര്‍ പേര് പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ പലരുടെയും മുഖങ്ങളില്‍ ആശ്ചര്യം വിരിയുന്നുണ്ടായിരുന്നു.


സമയം 5.15pm.

പകലോന്‍ പശ്ചിമ സ്നാനഘട്ടത്തിലേയ്ക്ക് സന്ധ്യാ വന്ദനത്തിനു പോകാന്‍ തയ്യാറെടുക്കുന്നു. മുറ്റത്തെ കിളിമരച്ചില്ലയില്‍ പറന്നിരുന്ന കുരുവികള്‍ നേരമായെന്നു മൊഴിയുന്നു. അതെ ആ സുമുഹൂര്ത്ത ത്തിനു നേരമായി. അദ്ധ്യക്ഷനായി എന്നെ നിയോഗിച്ചു അറിയിപ്പ് വന്നു. ഹാളിനു പുറത്തു നിന്നവരെല്ലാം അകത്തു കയറി ഇരിപ്പുറപ്പിച്ചു.


പ്രിയപ്പെട്ട ജഗ്ഗുവിനു സ്മരണാഞ്ജലി അര്പ്പിരച്ചു പ്രകാശനചടങ്ങുകള്ക്ക് തുടക്കമായി. ജഗ്ഗുവിനെക്കുറിച്ച് പറയുമ്പോള്‍ സദസ്യരുടെ കണ്ണുകള്‍ ഈറനായി. പലരും കണ്ണ് തുടയ്ക്കുന്നുണ്ടാ യിരുന്നു. അപ്പോള്‍ പുറത്തുനിന്നും അകത്തേയ്ക്ക് ഒരു ചെറുകാറ്റു വീശി. ജഗ്ഗുവിന്റെ ആദൃശ്യ സാന്നിദ്ധ്യം പോലെ.
യോഗത്തിനു എത്തിയ വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തി ആല്ത്തറയുടെ അഡ്മിന്‍ ശ്രീ. കുമാര്‍ കൃഷ്ണന്‍ സ്വാഗതം ചെയ്തു.
കൂട്ടത്തില്‍ ആല്ത്തറ കൂട്ടായ്മ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവര്ത്ത്ന ത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു. പുസ്തകം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും സമൂഹത്തില്‍ കഷ്ടതയനുഭവിയ്ക്കുന്നവര്ക്ക് നല്കുന്നതിനാണ് ആല്ത്ത റ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിച്ചപ്പോള്‍ സദസ് കരഘോഷ ത്തോടെ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം അവരുടെ മനസുകളില്‍ ജഗ്ഗുവിന്റെ സ്മരണകള്‍ മിന്നിമാഞ്ഞു. ആല്ത്തറ കൂട്ടായ്മയുടെ വളരെ നാളത്തെ സ്വപ്നമാണ് ഇന്ന് പൂവണിയുന്നത്. കുമാറിന്റെ സ്വാഗത പ്രഭാഷണം കഴിഞ്ഞപ്പോള്‍ പ്രകാശന൦ നിര്വ്വഹിയ്ക്കാന്‍ ശ്രീ.മുരുകന്‍ കാട്ടാക്കടയെ ക്ഷണിച്ചു. അദ്ദേഹം പച്ചമലയാളം പബ്ലിക്കേഷന്സ്പ്ര സിദ്ധീകരിച്ച e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കവിതാസമാഹാര൦ ശ്രീ.കോട്ടുക്കല്‍ സാബുവിന് നല്കിയും
ശ്രീ ആര്‍ കെ ഹരിപ്പാടിന്റെ ചക്രങ്ങള്‍ എന്ന ഓഡിയോ സി ഡി ശ്രീ.ടി ജി വിജയകുമാറിന് നല്കി‍യും പ്രകാശനം ചെയ്തു.
തുടര്ന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ മുരുകന്‍ കാട്ടാക്കട സംസാരിച്ചു. എഴുത്തുകാര്ക്ക് അത്യാവശ്യം e-സാക്ഷരത വേണമെന്നും അതില്ലത്തതുകൊണ്ട് തനിയ്ക്ക് അത് തേങ്ങാക്കുലയാണെന്നും അവിടെ നടക്കുന്നത് പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണെന്നും പറഞ്ഞപ്പോള്‍ സദസൊന്നടങ്കം ഞെട്ടിപ്പോയി. അന്തരീഷം കൂടുതല്‍ ചൂടുപിടിച്ചു. എല്ലാമുഖങ്ങളിലും ഒരു അമര്ഷം നീറിപ്പുകയുന്നുണ്ടായിരുന്നു.എന്റെ ഉപക്രമ സംഭാഷണത്തില്‍ അതിനു  മറുപടി കൊടുത്തപ്പോഴാണ് സദസിന്റെ പിരിമുറുക്കം അല്പം കുറഞ്ഞത്‌. ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള മലയാളികളായ അക്ഷരസ്നേഹികളെ കൂട്ടിയിണക്കുന്ന തിനു കാരണമായി വര്ത്തിച്ചതു മുഖപുസ്തമാണെന്നും ഓണ്ലൈകന്‍ കൂട്ടായ്മകള്‍ ഇന്നത്തെ സാമൂഹിക ജീവിതത്തിലും സാംസ്കാരിക പ്രവര്ത്ത്നത്തിലും ചെറുതല്ലാത്ത പങ്കു വഹിയ്ക്കുന്നത് നാം തിരിച്ചരിയാതിരിയ്ക്കരുതെന്നും പറഞ്ഞു.

തുടര്ന്ന് സംസാരിയ്ക്കാനായെത്തിയ, എഴുത്തുകാരനും സാഹിത്യ പ്രവര്ത്തതകനുമായ ശ്രീ.സാബു കോട്ടുക്കല്‍

e-സാഹിത്യത്തിന്റെ വര്ത്തമാനകാലപ്രസക്തിയും ഓണ്ലൈയന്‍ കവിതയുടെ ശക്തിയും e-ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കവിതാ സമാഹാരത്തിലെ പ്രസാദ് സോമരാജന്റെ കവിതയെ ഉദ്ധരിച്ച്‌ വിശദമാക്കുകയും ഭാവിയില്‍ സാഹിത്യത്തിനു e-യെഴുത്തുകള്‍ മുഖേന മികച്ച സംഭാവനകള്‍ ലഭിയ്ക്കുമെന്നും പ്രത്യാശിച്ചു. 

വര്ത്തമാനകാലത്തില്‍ ഓണ്ലൈുന്‍ കൂട്ടായ്മകളുടെ പ്രസക്തിയും അവ നല്കു ന്ന മാനസികവും ധിക്ഷണാപരവുമായ സംഭാവനകളെയും ജീവകാരുണ്യപ്രവര്ത്തനങ്ങളെയും പരാമര്ശിച്ചുകൊണ്ടാണ്‌ എഴുത്തു കാരനും സാംസ്ക്കാരിക പ്രവര്ത്ത്കനുമായ ശ്രീ.ടി ജി വിജയകുമാര്‍

തന്റെ സംഭാഷണം ആരംഭിച്ചത്. ആര്‍ കെ ഹരിപ്പാടിന്റെ *ചക്രങ്ങള്‍* എന്ന ഓഡിയോ സി ഡി യിലെ കവിതകളെ നിരൂപണം ചെയ്തു കൊണ്ട് സാഹിത്യത്തിലും മുഖപുസ്തകത്തിലും ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന എല്ലാ നന്മതിന്മകളുടെയും തനിപ്പകര്പ്പു കള്‍ ഉണ്ടെന്നു൦ അവയില്‍ നിന്നും നല്ലതിനെ മാത്രം നാം സ്വീകരിയ്ക്കണ മെന്നും ബാക്കിയുള്ളവയെ അര്ഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം സദസിനെ ഓര്മിപ്പിച്ചു. വാസ്തവത്തില്‍ മുഖപ്പുസ്തകമെന്നത് മുഖമില്ലാത്ത പുസ്തകമാണെന്നും അവിടെ പത്രാധിപന്മാരുടെ കത്രികയ്ക്കു സ്ഥാനമില്ലെന്നും തുറന്നെഴുത്തിനുള്ള എല്ലാ സാദ്ധ്യതകള്‍ ഉണ്ടെന്നും പറഞ്ഞു. 

*e-ലകള്പുച്ച പൂക്കള്‍മഞ്ഞ* എന്ന കവിതാസമാഹാരത്തിലെ കവിതകളുടെ ശക്തിയും ശേമുഷിയും വിലയിരുത്തിക്കൊണ്ടാണ് മലയാളത്തിലെ എണ്ണപ്പെട്ട നിരൂപകരില്‍ പ്രഥമഗണനീയനായ ഡോ.ആര്‍ ഭദ്രന്‍

തന്റെ സംഭാഷണത്തിനു തുടക്കമിട്ടത്. കവി ശ്രീ. സുധീര്‍ രാജിന്റെ യേശുദാസന്‍ എന്ന കവിതയെ ഉദാഹരിച്ചു വര്ത്തമാന കാല കവിതയില്‍ വന്ന രൂപപരവും ആഖ്യാനപരവുമായ മാറ്റവും കവിതയ്ക്ക് അതുവഴി ലഭിയ്ക്കുന്ന കെട്ടുറപ്പും ശ്ലാഘനീയമാണെന്നും എടുത്തു പറയുകയുണ്ടായി. പ്രസ്തുത സമാഹാരത്തിലെ എല്ലാ കവിതകളിലും ഇത്തരത്തിലുള്ള പ്രത്യേകതകള്‍ കാണാന്‍ കഴിയുമെന്നും അവയൊക്കെ വര്ത്തമാനകാലസാഹിത്യത്തില്‍ ഓരോ നാഴികക്കല്ലുകളാ യിത്തന്നെ നിലക്കൊള്ളുമെന്നു൦ പ്രസ്താവിച്ചു. ആകെക്കൂടി നോക്കുമ്പോള്‍ e-ലകള്പച്ച പൂക്കള്മഞ്ഞ എന്ന പേര് സൂചിപ്പിയ്ക്കും പോലെ വൈവിധ്യതകള്‍ നല്കു്ന്ന സൌന്ദര്യത്തിന്റെ ഉയര്ന്ന തലം തന്നെ സൃഷ്ടിയ്ക്കുന്നു. അത് തന്നെയാണ് ഏറ്റവും പരമപ്രധാനമായ തെന്നും അദ്ദേഹം പറഞ്ഞു.

കേളികൊട്ട് മാഗസിന്റെ എഡിറ്ററും കഥാകൃത്തുമായ ശ്രീ നിധീഷ്

ഓണ്ലൈന്‍ എഴുത്തിന്റെ കരുത്തും സാധ്യതകളും പരാമര്ശിച്ചു കൊണ്ടാണ് തന്റെ ആശംസാപ്രസംഗം ആരഭിച്ചത്. അനതി വിദൂരമായ ഭാവിയില്‍ അച്ചടി മാദ്ധ്യമത്തില്‍ നിന്നും e-മാദ്ധ്യമത്തിലെയ്ക്ക് നമ്മുടെ വായന പൂര്ണമായി മാറുമെന്നും ആ മാറ്റത്തെ നാം ഹൃദയപൂര്വ്വം സ്വീകരിയ്ക്കുകയാണ് മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതസാഹചര്യങ്ങളില്‍ ഏറ്റവും കരണീയമായിട്ടുള്ളതെന്നും സദസിന്റെ കരഘോഷത്തെ സാക്ഷി നിര്ത്തി പറയുകയുണ്ടായി.

ആല്ത്തറ ക്കൂട്ടായ്മയുടെ മറ്റൊരു അഡ്മിന്‍ ശ്രീമതി ശബ്നാ അഭിലാഷിന്റെ

കൃതജ്ഞതാ പ്രകാശനത്തോടെ പുസ്തകപ്രകാശന ചടങ്ങുകള്‍ പൂര്ത്തിയാക്കി പിരിയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പൂര്ത്തീ കരിയ്ക്കപ്പെട്ട സ്വപ്നത്തിന്റെ നിറവും ശബളിമയും നിറയുകയായിരുന്നു, ഒപ്പം തുടര്പ്രവര്ത്ത നമായി ഏറ്റെടുത്ത ജീവകാരുണ്യപ്രവൃത്തിയുടെ ലക്‌ഷ്യം നിറവേറ്റാനുള്ള പ്രതിജ്ഞയും. അപ്പോള്‍ ക്ലബ്ബങ്കണത്തിലെ കിളിമരചില്ലകള്‍ തലയാട്ടി വിജയാശംസകള്‍ നേര്ന്നു കൊണ്ട് എല്ലാവര്ക്കും യാത്രാനുമതി നല്കി. ഞങ്ങള്‍ വരാന്തയി ലേയ്ക്കു നടക്കുമ്പോള്‍ ഹാളിനുള്ളില്‍ നിന്നുമൊരു നനുത്തകാറ്റ് ഞങ്ങളെ തഴുകി പുറത്തേയ്ക്ക് പോകുമ്പോള്‍ പറഞ്ഞു *എന്നെ വിളിയ്ക്കരുത്‌, ഞാന്‍ എന്റെ സ്വപ്നങ്ങളിലേയ്ക്ക് പോകുന്നു*. വെളിയില്‍ നിയോണ്‍ വെളിച്ചത്തില്‍ പച്ച e-ലകള്‍ കാറ്റിലാടുകയും മഞ്ഞപ്പൂക്കള്‍ തിളങ്ങുകയുമായിരുന്നു.