Thursday, October 20, 2011

മറക്കാതിരിയ്ക്കുക തങ്കമണി
 
 
 
 
1986 ലെ  ഒരു രാത്രിയില്‍ ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തില്‍ പോലീസ്സുകാര്‍ നടത്തിയ കൂട്ട ബലാല്‍സംഗം . പോലീസ്സിനെ കയറൂരി വിട്ടു എതിരാളികെളെ തകര്‍ക്കുന്ന ക്രൂരത .അത് നടന്നത് കൊണ്ഗ്രസ്സിലെ ലീഡര്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ ഭരണകാലത്തായിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അനുയായി കുഞ്ഞൂഞ്ഞിന്റെ ഭരണകാലമാണ്.തുടക്കത്തിലേതന്നെ മുന്‍ഗാമിയുടെ വഴിയിലൂടെയാണ് കുഞ്ഞൂഞ്ഞും പോകുന്നത്. പോലീസ്സിനെ കൊണ്ട് ജനങ്ങളെ ഉപദ്രവിയ്ക്കകയാണ് .ജനാധിപത്യത്തിന്റെ പേരില്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ ജനം തിരിച്ചറിയും.തങ്ങള്‍ക്കു  നേരെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളെ ആര്‍ജ്ജവത്തോടെ നേരിടേണ്ടതിനു  പകരം ചോരയില്‍ മുക്കി ക്കൊല്ലനാണ് ശ്രമിയ്ക്കുന്നത്.നിര്‍മല്‍ മാധവനെ വഴിവിട്ടു
സഹായിയ്ക്കുന്നു, എ സി പി രാധാകൃഷ്ണപിള്ളയെ രക്ഷിയ്ക്കുന്നു അങ്ങനെയെന്തെല്ലാം കാര്യങ്ങള്‍.അഴിമതി പ്രത്യക്ഷമായിത്തന്നെ  അലങ്കാരമായണിഞ്ഞു  കൊണ്ട് ഭരണം നടത്തുമ്പോള്‍ തങ്കമണി ഓര്‍മ്മയില്‍ വന്നാല്‍ തെറ്റ് പറയാന്‍ പറ്റില്ല .പോലീസുകാരെ ചട്ടുകമാക്കി നടത്തുന്ന അതിരാത്രങ്ങള്‍ ഒടുവില്‍ കുലം കത്തിച്ചു ചാമ്പലാക്കുന്നതിലെ  അവസാനിയ്ക്കുകയുള്ളൂ. ചാവടുക്കുംപോള്‍ ചിലര്‍ക്ക് ചില കുബുദ്ധികള്‍  തോന്നുമെന്ന് പറയാറുണ്ട്‌. അതുകൊണ്ട് നമ്മുടെ സഹോദരിമാരുടെ രക്ഷയ്ക്കായി കണ്ണുനട്ടു കാത്തിരിക്കുക.ഇല്ലെങ്കില്‍ തങ്കമണി ആവര്‍ത്തിയ്ക്കും.