Wednesday, April 30, 2014

മദ്യമാണഖിലസാരമൂഴിയില്‍ ............


  
    കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മദ്യത്തെപ്പറ്റിയാണ്‌. എന്തിനാണ് ഈ വിഷയത്തില്‍ ഇത്രവലിയ ചര്‍ച്ച നടത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.നിലാവാരം കുറഞ്ഞ മദ്യശാലകള്‍ അടയ്ക്കണമെന്നും തുറക്കണമെന്നും ചേരിതിരിഞ്ഞു വാഗ്വാദം നടക്കല്‍ മാത്രമാണ് ഇവിടെ ആകെയുള്ളതെന്നു തോന്നും. മനുഷ്യനെ മദ്യം കുടിപ്പിച്ചു മയക്കിക്കിടത്താന്‍ എത്ര ശുഷ്ക്കാന്തിയാണെന്ന് നോക്കൂ. അവന്‍ ജീവല്‍ പ്രശ്നങ്ങള്‍ തിരിച്ചറിയാതെ മയങ്ങി അങ്ങനെ കിടക്കണമെന്നതു ഭരണവര്‍ഗ്ഗത്തിന്റെ തുറന്ന അജണ്ടയാണ്. ഭരണകൂടത്തെ നിയന്ത്രിയ്ക്കുന്നതില്‍ പ്രധാനപങ്കു വഹിയ്ക്കുന്നത് മദ്യലോബികള്‍ തന്നെയാണ്. അതുകൊണ്ടാണ് മാധ്യമങ്ങളില്‍ പെയ്ട് ചര്‍ച്ചകള്‍ ഇത്ര കൊടുമ്പിരിക്കൊണ്ടു നടക്കുന്നത്. ഭരണതലത്തിലുണ്ടാകുന്ന  പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിയ്ക്കുന്നതിനു വേണ്ടി നടത്തുന്ന കൌടില്യതന്ത്രത്തിന്റെ ഭാഗമാണ് ഈ ചര്‍ച്ചകളെല്ലാം. നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ജീവിതസമസ്യകള്‍ക്ക് പരിഹാരം കാണുന്നതിനു പകരം മദ്യമാണ് നാട്ടി;ലെ ഏറ്റവും പ്രധാന പ്രശ്നമെന്ന നിലയ്ക്ക് മാധ്യമച്ചര്ച്ചകള്‍ പോകുന്നത് കാണുമ്പോള്‍ മദ്യമാണഖിലസാരമൂഴിയിലെന്നു ആര്‍ക്കെങ്കിലും പറയാന്‍ തോന്നിയാല്‍ കാട്ടം പറയാന്‍ കഴിയില്ല.

വിസ്മൃതിയിലായ നാടന്‍ കളികള്‍



പണ്ടൊക്കെ മദ്ധ്യവേനലവധിയ്ക്ക് സ്ക്കൂളടച്ചു കഴിഞ്ഞാല്‍ കുട്ടികള്‍ കൂട്ടമായി കൊയ്തൊഴിഞ്ഞ പാടത്തേയ്ക്ക് പലതരം കളികളുമായി ഇറങ്ങും. ഓരോ ഗ്രൂപ്പ് തിരിഞ്ഞു ഓരോതരം കളികള്‍. പെണ്‍കുട്ടികള്‍ ഓടിക്യാമ്പ്,ചക്കും കളവും ,അമ്മാനാട്ടം. കൊത്തംകല്ല് തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ കിളിത്തട്ട്,തലപ്പന്ത്,കുട്ടീം കോലും തുടങ്ങി കായികാദ്ധ്വാനം കൂടുതല്‍ വേണ്ടിവരുന്ന കളികളിലാണ് ഏര്‍പ്പെടുന്നത്.ഓരോ കളികള്‍ക്കും ഓരോ നാട്ടിലും പലപല പേരുകളില്‍ അറിയപ്പെടുമെങ്കിലും അവയുടെ ആന്തരീകമായ ഉള്ളടക്കം ഒന്നുതന്നെയായിരിയ്ക്കും.

കുട്ടീം കോലും കളിയിലാണെങ്കില്‍ ഓരോ ദേശത്തും തരത്തിലുള്ള എന്നാല്‍ രീതികളാണ് ഉള്ളത്. തെക്കന്‍ നാടുകളില്‍ ചാക്കുട്ട, ചാത്തിയംപറ, മുറുമുട്ടി, നാലുനട, ഐറ്റിക്കോ, ആറെങ്കി, ക്ലഷ് എഴ്ഹുവര൪എ എന്നുകയും എഴുതികഞ്ഞാല്‍ ഒരു പണം എന്ന് കണക്കു കൂട്ടുകയും ചെയ്യുന്നു. എട്ടോ പത്തോ പേരടങ്ങുന്ന രണ്ടു ടീമുകളാണ് കളിയ്ക്കുന്നത്. ഒരുമുഴം നീളമുള്ള കോലും രണ്ടിഞ്ചു നീളമുള്ള കുട്ടിയുമാണ് ഉപയോഗിയ്ക്കുന്നത്.പുതിയ തലമുറയ്ക്ക് ഈ കളി അത്ര പരിചയമുണ്ടെന്ന് തോന്നുന്നില്ല. കിളിത്തട്ടും രണ്ടു ടീമുകളായാണ് കളിയ്ക്കുന്നത്. എന്നാല്‍ തലപ്പന്ത് കളിയില്‍ ഒരാളെ ബാക്കിയുല്ലരെല്ലാം കൂടി ചേര്‍ന്ന് തോല്പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കളിയാണ്.  

  വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇങ്ങനെയുള്ള കളികളൊന്നും കണ്ടുവരുന്നില്ല. ഇത്തരം കളികള്‍ കുട്ടികളില്‍ സംഘബോധം ഊട്ടിവളര്‍ത്തുകയും പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്തിരുന്നവയാണ്. ഇതിന്റെ അഭാവം തന്നെയാണ് ഇന്നത്തെ കുട്ടികളില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയ്ക്ക് കാരണം. പണ്ടൊക്കെ എല്ലാവൈകുന്നേരങ്ങളിലും കിളിത്തട്ടു പോലെയുള്ള കായികാക്ഷമത വേണ്ടുന്ന കളികളില്‍ പ്രായഭേദമന്യേ എല്ലാവരും ഏര്‍പ്പെടുക സാധാരണമായിരുന്നു. ഒരു പക്ഷെ അതുകൊണ്ടായിരിയ്ക്കാം പഴയതലമുറയില്പെട്ടവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിയ്ക്കാന്‍ പ്രധാനമായ കാരണം. മാത്രവുമല്ല ഇത്തരം കൂട്ടായ്മകള്‍ നാട്ടില്‍ നിന്നും വേരറ്റു പോയത് കൊണ്ടാകാം  നമ്മുടെ സമൂഹത്തില്‍ സ്നേഹവും സൌഹൃദങ്ങളും പരിമിതപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്.

വിഷുവിന്റെ ഭൂതാതുരത്വം



കൊന്നപ്പൂക്കള്‍ കണികണ്ടുണരുന്ന ഒരു വിഷുക്കാലം കൂടി നമ്മെക്കടന്നു പോയി. കണിയും കൈനീട്ടവുമായി വളരെ ഔപചാരികമായി മാത്രം ഇക്കാലത്ത് വിഷു ആഘോഷിയ്ക്കപ്പെടുമ്പോള്‍ സ്നേഹവും കരുതലും വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുകയും പരസ്പരം ആശംസകള്‍ കൊണ്ട് പൊങ്ങച്ചം കാണിയ്ക്കുകയും ചെയ്യുന്നു.കാല്‍ നൂറ്റാണ്ടിനപ്പുറത്തെ വിഷു  നല്കുന്ന ഗൃഹാതുരത്വം (ഭൂതാതുരത്വം) വര്‍ത്തമാനകാലത്തു കാണുന്നില്ല എന്നുതാണ് വസ്തുത. കവിതകളിലും കഥകളിലും വര്‍ണ്ണിച്ചു പൊലിപ്പിയ്ക്കുന്ന വിഷുവിന്റെ ചന്തം നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്നു.